ഈ ബ്ലോഗും ഇതിലെ കഥകളും പപ്പേട്ടന്റെ തൂവാനത്തുമ്പികള്‍ എന്ന ചലച്ചിത്രത്തിലെ, ഉദകപ്പോള എന്ന നോവലിലെ ക്ലാര എന്ന അനശ്വര കഥാപാത്രത്തിനായി സമര്‍പ്പിക്കുന്നു.

Saturday, January 29, 2011

ആംസ്റ്റര്‍ഡാമിലെ സുന്ദരി

ആംസ്റ്റര്‍ഡാം സെന്ട്രലിനു സമീപം , കനാലിനു ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ചെറിയ തെരുവില്‍ , ചുവന്ന സന്ധ്യാ വിളക്കുകള്‍ തെളിഞ്ഞു തുടങ്ങിയ സമയം ഞാന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി. ക്യാമറ കൂടെ കരുതുന്നത് അപകടകരമാണ് എന്ന് തോന്നിയതിനാല്‍ , ഒരു നിമിഷം ശങ്കിച്ചശേഷമാണ് രണ്ടും കല്‍പ്പിച്ചു ക്യാമറ എടുത്തു ജാക്കറ്റിനുള്ളില്‍ വെച്ചത്.



പുറത്തു നല്ല തണുപ്പുണ്ടായിരുന്നു ..
രാത്രിയില്‍ ഒരുപക്ഷേ മഞ്ഞു പെയ്തേക്കുമെന്ന് തോന്നി ..
റോഡിന്റെ നടുക്കുള്ള പാളങ്ങളിലൂടൊഴുകി നീങ്ങുന്ന ട്രാമുകളും അവയെ കടന്നു പോകുന്ന വാഹനങ്ങളും അപ്പോഴും എന്നിലെ കൌതുകത്തെ തെല്ലും ശമിപ്പിച്ചിരുന്നില്ല .

അര മണിക്കൂര്‍ നടന്നു കാണും .
ചുവന്ന ജാലകങ്ങളില്‍ പലതിലും വെളിച്ചം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു . ജാലക വാതില്‍ക്കല്‍ നിന്ന് ഏതൊക്കെയോ സുന്ദരികള്‍ ചിരിച്ചു കാണിക്കുന്നു. ചിലര്‍ മാടി വിളിക്കുന്നു. പൊടുന്നനെ ഒരു പുഞ്ചിരി എന്നെ പിടിച്ചു നിര്‍ത്തി. എന്റെ മുന്നില്‍ ആ വലിയ ജാലകം ഉള്ളിലേക്ക് തുറക്കപ്പെട്ടു.

"ഡു യു വാണ്ട്‌ ടു കം ഇന്സൈഡ് ? " സ്വര്‍ണ്ണ നിറമാര്‍ന്ന നീണ്ട തലമുടി മുന്നിലെക്കെടുത്തിട്ട് പകുതി മാറ് മറച്ചു കൊണ്ട് അവള്‍ ചോദിച്ചു .
"ഹൌ മച്ച് ? " ഞാന്‍ തിരക്കി.
"ഫിഫ്റ്റി യൂറോസ് "
"ഹൌ ലോംഗ് ? "
"ഫോര്‍ ട്വന്റി മിനുറ്റ്സ് "
അവളുടെ വായില്‍ നിന്നും പുറത്തേക്കു വന്ന ഹാഷിഷ് അടങ്ങിയ പുകയിലയുടെ രൂക്ഷ ഗന്ധം എന്നില്‍ മടുപ്പുളവാക്കിയപ്പോള്‍ വീണ്ടും നടന്നു...

ചുവന്ന തെരുവില്‍ സഞ്ചാരികളുടെ വരവ് തുടങ്ങിയിരുന്നു .
കനാലിലൂടൊഴുകി നീങ്ങുന്ന വെള്ള നിറമുള്ള വാത്തക്കൂട്ടങ്ങളുടെ കരച്ചില്‍ കൊണ്ട് അവിടെങ്ങും ശബ്ദമുഖരിതമായിരുന്നു.
ബനാന ബാറില്‍ കയറി , ഹെനികന്‍ ബിയര്‍ കഴിച്ചു ഒരു മണിക്കൂര്‍ നഗ്ന നൃത്തവും ആസ്വദിച്ച് പുറത്തിറങ്ങി വീണ്ടും മുന്നോട്ടു നടന്നപ്പോള്‍ , ഒരിടത്ത് ഞാന്‍ തേടുന്ന പേരും ഫോണ്‍ നമ്പരും എഴുതി വെച്ചിരിക്കുന്നത് കണ്ടു. അകത്തേക്ക് കയറി ചെന്നപ്പോള്‍ പ്രായമായ ഒരു സ്ത്രീ എന്നെ സ്വാഗതം ചെയ്തു.


"നിങ്ങള്‍ വിളിച്ചിരുന്നു അല്ലെ ? "
"അതെ ഞാന്‍ വിളിച്ചിരുന്നു . "
"വരൂ .. "
മറ്റൊരു മുറിയിലേക്ക് ഞാന്‍ ആനയിക്കപ്പെട്ടു .
"ഇരിക്കൂ . "
അവര്‍ സ്പാനീഷില്‍ എന്തോ ഉറക്കെ പറഞ്ഞു. കാണാന്‍ കൊള്ളാവുന്ന നാല് ചെറുപ്പക്കാരികള്‍ ഇറങ്ങിവന്ന് എന്നെ ചിരിച്ചു കാണിച്ചു.
"നിനക്ക് ആരെയാണ് ഇഷ്ടപ്പെട്ടത് ?" എന്നെ സാകൂതം വീക്ഷിച്ചു കൊണ്ട് അവര്‍ ചോദിച്ചു .


"ക്ഷമിക്കണം . ഇവരെല്ലാം സുന്ദരികള്‍ തന്നെ . പക്ഷെ , ഇന്നൊരു രാത്രി എന്റെ കൂടെ ശയിക്കാന്‍ അതിസുന്ദരിയായ ഒരു പെണ്ണിനെ ആണ് ഞാന്‍ തേടുന്നത് ."
"അതിസുന്ദരി ? "
"അതെ..."
"അതിനു നീ കൂടുതല്‍ പണം ചിലവാക്കേണ്ടിയിരിക്കുന്നു."
"ഞാന്‍ തയ്യാറാണ്. എത്ര വേണം?"
ആ നാല് പെണ്ണുങ്ങളെയും മടക്കി അയച്ച ശേഷം അല്പം ആലോചനയിലാണ്ട് അവര്‍ പറഞ്ഞു.
"നാനൂറു യൂറോ "
"ഞാന്‍ തയ്യാറാണ്" അവരുടെ കണ്ണുകളില്‍ നിന്നും ദൃഷ്ടി മാറ്റാതെ ഞാനറിയിച്ചു.

എന്നോട് സോഫയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ട ശേഷം അവര്‍ അകത്തേക്ക് കയറിപ്പോയി. അല്പം കഴിഞ്ഞപ്പോള്‍ അവര്‍ ആരോടോ ഉറക്കെ സംസാരിക്കുന്നതും ദേക്ഷ്യപ്പെടുന്നതും കേട്ടു. ഏതാനും നിമിഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ അവര്‍ അവളെയും കൂട്ടിക്കൊണ്ടു എന്റടുത്തു വന്നു പരിചയപ്പെടുത്തി.

"മിസ്‌ ടാനിയ"
ഞാന്‍ അവളുടെ കൈ പിടിച്ചു കുലുക്കി. അവള്‍ നല്ല രീതിയില്‍ വസ്ത്രധാരണം ചെയ്തിട്ടുണ്ടായിരുന്നു.
ആരെയും ആകര്‍ഷിക്കുന്ന ഒരു ഭാവം അവളില്‍ ഉറങ്ങിക്കിടന്നിരുന്നു.
അവളുടെ പുഞ്ചിരിയും വെളുത്ത ശരീരത്തിന്റെ വടിവൊത്ത രൂപഭംഗിയും ചാരനിറമാര്‍ന്ന കൃഷ്ണമണിക്ക് നടുവില്‍ ചെറിയ കറുത്ത പൊട്ടുള്ള കണ്ണുകളും കറുത്ത നീണ്ട തലമുടിയും എന്നെ കീഴ്പ്പെടുത്തിയിരുന്നു.

നൂറു യൂറോയുടെ നാല് നോട്ടുകള്‍ എണ്ണി കയ്യില്‍ കൊടുത്തപ്പോള്‍ അവരുടെ കണ്ണുകള്‍ തിളങ്ങി. പിന്നെ, ടാനിയയെ ചേര്‍ത്ത് പിടിച്ചു അവളുടെ ചാരക്കണ്ണില്‍ ‍ നോക്കി മുറിയിലേക്ക് നടന്നു നീക്കിയപ്പോള്‍ അവര്‍ പിറകില്‍ നിന്നും ചിരിച്ചു കൊണ്ട് വിളിച്ചു പറഞ്ഞു.
"ആസ്വദിക്കൂ.. നിനക്ക് ഇന്നത്തെ മദ്യം എന്റെ വക.."
പക്ഷെ അപ്പോഴും ഞാനറിഞ്ഞിരുന്നില്ല, ആ രാത്രി എനിക്ക് വേണ്ടി മാറ്റിവെച്ച നാടകീയവും ഭയനാകവുമായ രംഗങ്ങളെക്കുറിച്ച് .
"ഇത് നിന്റെ മുറിയാണോ ? "
"അല്ല. ഇത് അതിഥി കള്‍ക്കുള്ള ഒരു വിശിഷ്ട മുറിയാണ് "
ചെറുതെങ്കിലും ആ മുറി മനോഹരമായി അലങ്കരിച്ചിരുന്നു. ഒരു കട്ടിലും ചെറിയൊരു മേശയും അതിനു ചുറ്റും നല്ല രണ്ടു കസേരയും ഇട്ടിരുന്നു. ഒരു ഭാഗത്ത്‌ ഒരു വലിയ കണ്ണാടിയും അതിനു മുന്നില്‍ കുറെ മേയ്ക്കപ്പ് സാധനങ്ങളും അടുക്കി വെച്ചിരുന്നു. ബാല്ക്കണിയിലേക്ക് തുറക്കുന്ന ചെറിയൊരു വാതിലും എന്റെ ദൃഷ്ടിയില്‍ പെട്ടു. അവിടെ നിന്നും നോക്കിയാല്‍ ആ തെരുവ് മൊത്തം കാണാമെന്നു തോന്നി.

"നിനക്കെന്താണ് കുടിക്കാന്‍ വേണ്ടത് ? " അവള്‍ തിരക്കി.
"ഞാന്‍ ബിയറും വൈനും മാത്രമേ കഴിക്കുകയുള്ളൂ.."
എന്റെ മുന്നില്‍ വന്നു നിന്ന്, ഇരു തോളുകളിലും കൈകള്‍ കൊണ്ട് പിടിച്ചു കുലുക്കി, കണ്ണുകളിലേക്കു ഉറ്റു നോക്കി അവള്‍ പറഞ്ഞു
"ചുരുങ്ങിയ പക്ഷം അല്പം റം എങ്കിലും നീ കഴിക്ക. അല്ലെങ്കില്‍ ഈ തണുപ്പിനു മുന്നില്‍ നീ തോറ്റുപോകും"
"നിന്റെ ഇഷ്ടം" എനിക്ക് നിഷേധിക്കാന്‍ കഴിഞ്ഞില്ല. ഞാനിട്ടിരുന്ന ജാക്കറ്റ് അവള്‍ മെല്ലെയഴിച്ചെടുത്തു ഹാംഗറില്‍ തൂക്കിയപ്പോള്‍ ഞാന്‍ പറഞ്ഞു.
"നീ വളരെ മനോഹരിയാണ്.."
"അതെനിക്കറിയാം."
എടുത്തടിച്ച പോലുള്ള ആ മറുപടി എന്നെ അല്‍പനേരം നിശബ്ദനാക്കി.

അവള്‍ പോയി ഡ്രിങ്ക്സും കോക്കും ഒരുതരം ചിപ്സും കൊണ്ടുവന്ന് മേശമേല്‍ വെച്ചു. നിശാവസ്ത്രം ധരിച്ച് , മാദക ഭംഗിയോടെ അവള്‍ എനിക്കഭിമുഖമായിരുന്നു ചിയേഴ്സ് പറഞ്ഞു.
"നീ ഇന്ത്യക്കാരനോ അതോ പാക്കിസ്ഥാനിയോ ? "
എന്റെ ദീക്ഷയാവണം അവളില്‍ ഒരു ആശയക്കുഴപ്പം ഉണ്ടാക്കിയത് എന്ന് എനിക്ക് തോന്നി.
"ഇന്ത്യക്കാരന്‍. നീയോ?"
"എന്റെ ദേശം ബ്രസീലാണ് "
അവള്‍ ഒരു പാക്കറ്റ് സിഗററ്റെടുത്ത് അതിലൊരെണ്ണം എനിക്ക് നേരെ നീട്ടി.
"നോ താങ്ക്സ്. ഞാന്‍ വലിക്കില്ല. പുകയിലയുടെ ഗന്ധം എനിക്കിഷ്ടമല്ല. കഴിയുമെങ്കില്‍ നീയുമത് ഒഴിവാക്കുന്നത് നന്നായിരിക്കും"
"എന്റെ ചുണ്ടുകള്‍ നിനക്കാവശ്യം ഉള്ളപ്പോള്‍ ആ ഗന്ധം ഞാന്‍ ഇല്ലാതാക്കിതരം. പോരെ?"
ടാനിയ സിഗററ്റ് വലിക്കുന്നതും നോക്കി ഞാനിരുന്നു. അവളുടെ ആ കൂസലില്ലായ്മ എന്നെ വീണ്ടും ആകര്‍ഷിച്ചു.
"നീ ഇപ്പോള്‍ ഇന്ത്യയില്‍ നിന്നാണോ വരുന്നത്?"
"അല്ല, പാരീസില്‍ നിന്നും"
"പാരീസ്...?"
"അതേ. ഞാന്‍ ഒരു ബിസിനസ് ആവശ്യത്തിനു പാരീസ് വരെ വന്നതാണ്. കൂട്ടത്തില്‍ ആസ്റ്റര്ഡാമും പിന്നെ നിന്നെയും ഒന്ന് കണ്ടേക്കാമെന്നു വച്ചു ."

"പാരീസിലെ വിരുന്നുകാരന്‍ " അവള്‍ പതിയെ ചിരിച്ചു .
"പാരീസിലെ വിരുന്നുകാരന്‍! അതൊരു നല്ല തലക്കെട്ടാണല്ലോ. നന്ദി ടാനിയ. എന്റെ അടുത്ത കഥക്ക് ആ പേരിടാം. പാരീസിലെ വിരുന്നുകാരന്‍"
"എഴുത്തുകാരനോ? നീയോ ?"
അവള്‍ ആശ്ചര്യം കൊണ്ടു . പിന്നെ പൊട്ടിച്ചിരിച്ചു.
"എന്താ ചിരിച്ചത്?" ഞാന്‍ തിരക്കി.

"എഴുത്തുകാരെ എനിക്കിഷ്ടമല്ല. സ്വയം മാന്യനെന്നു വരുത്തിതീര്‍ക്കുകയും മറ്റുള്ളവരെയെല്ലാം അപരാധികളായി ചിത്രീകരിക്കുകയും ചെയ്യുന്നവരെല്ലേ നിങ്ങള്‍ എഴുത്തുകാര്‍? ജീവിതത്തിലെ സൂചി മുന കൊണ്ടേറ്റ ചെറിയൊരു മുറിവിനെപ്പോലും തൂമ്പ കൊണ്ടുള്ള മുറിവാക്കി കഥയെഴുതി, അങ്ങനെ സഹാതാപം പിടിച്ചു പറ്റി ആരാധകരെ സൃഷ്ടിക്കുന്നവരല്ലേ നിങ്ങള്‍ ? "
"എല്ലാരും അങ്ങനെ ആയിരിക്കണം എന്നില്ലല്ലോ ?" ഞാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.

"അല്ലായിരിക്കാം. പക്ഷെ നീ അങ്ങനെയാണ്. നിന്നെക്കുറിച്ചു ഞാന്‍ മറ്റൊരു കാര്യം കൂടി പറയാം. നീ ഒരിക്കലും ഒന്നിലും തൃപ്തനാവുകയില്ല. എന്നും പുതിയതിനായുള്ള അന്വേഷണമായിരിക്കും നിന്റേതു. പ്രത്യേകിച്ചും പെണ്‍ വിഷയങ്ങളില്‍"
ഇത്ര കഠിനമായി അവള്‍ പ്രതികരിക്കുമെന്ന് ഞാന്‍ തെല്ലും പ്രതീക്ഷിച്ചിരുന്നില്ല. അല്ലെങ്കില്‍ എനിക്കൊന്നും മറുപടി പറയാന്‍ ഉണ്ടായിരുന്നില്ല.
"പക്ഷെ, ദയവായി ഇന്നൊരു രാത്രി നീ എഴുത്തുകാരെ ഇഷ്ടപ്പെട്ടേ മതിയാകൂ. എനിക്ക് വേണ്ടി"
"തീര്‍ച്ചയായും. അതാണല്ലോ ഈ രാത്രിയിലെ എന്റെ ജോലി. നിന്നെയും നിന്റെ ദേഹത്തെ വിയര്‍പ്പിനെയും സ്നേഹിക്കുക."
ഞാനൊന്നും മിണ്ടിയില്ല.
അല്‍പസമയം ഞങ്ങള്‍ക്കിടയില്‍ കനത്ത നിശ്ശബ്ദത പറന്നു.

അവളുടെ സിഗററ്റില്‍ നിന്നും പുകച്ചുരുളുകള്‍ നൂല് പൊട്ടിയ പട്ടം മാതിരി വായുവിലൂടൊഴുകി ശൂന്യതയില്‍ ഞെരിഞ്ഞമര്‍ന്നില്ലാതായിക്കൊണ്ടിരുന്നു..
"നീ എവിടം വരെ പഠിച്ചിട്ടുണ്ട് ?" ഒടുവില്‍ ഞാന്‍ തന്നെ ആ നിശ്ശബ്ദതയെ ഭഞ്ജിച്ചു.
"സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം. പഠനകാലം കൂടുതലും ചിലവഴിച്ചത് പാരീസില്‍ ആയിരുന്നു." ആ മറുപടി അക്ഷരാര്‍ത്ഥത്തില്‍ എന്നെ സ്തംഭിപ്പിച്ചിരുന്നു.

സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള ഒരു പെണ്ണ് ഈ ചുവന്ന തെരുവില്‍..?
"ഇത്രയൊക്കെ പഠിച്ചിട്ടും നീ എങ്ങനെ ഇവിടെ വന്നു പെട്ടു ? ജീവിതം ആസ്വദിക്കാനോ?"
"ചില ചോദ്യങ്ങള്‍ക്ക് അര്‍ത്ഥമില്ല, ചിലതിനാവട്ടെ ഉത്തരങ്ങളും" സിഗററ്റിലെ ചാരം ആഷ്ട്രെയിലേക്ക് തട്ടിയിട്ടു കൊണ്ട് അവള്‍ പറഞ്ഞു.

ഞങ്ങള്‍ പിന്നെയും ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. ഓരോ നിമിഷം കഴിയുന്തോറും അവളുടെ മനസ്സ് തണുക്കുന്നതും വാക്കുകള്‍ക്കു ശാന്തത കൈവരുന്നതും എനിക്ക് മനസിലാക്കാനായി. മദ്യം കഴിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ അവളെയും കൂട്ടി ബാല്‍ക്കണിയില്‍ ചെന്ന് നിന്നു . ഞങ്ങളുടെ മുറി രണ്ടാമത്തെ നിലയിലായിരുന്നു.
പുറത്തു മഞ്ഞു പെയ്തുകൊണ്ടിരുന്നു...
വല്ലാത്ത തണുപ്പ് ശരീരത്തിലേക്ക് അരിച്ചിറങ്ങിയപ്പോള്‍ അവളെ ഞാന്‍ പിന്നില്‍ നിന്നും കെട്ടിപ്പിടിച്ചു, ആ നീണ്ട മുടിയിഴകളില്‍ മുഖമമര്‍ത്തി.
"നീ എന്താ എന്നെ പ്രണയിക്കുന്ന പോലെ ? " അവള്‍ ചോദിച്ചു.
"അതേ. ഞാന്‍ നിന്നെ പ്രണയിക്കുകയാണ്."
"ഇന്നൊരു രാത്രിയിലേക്ക്‌ മാത്രം ??"
"അതെ. ഈ ഒരു രാത്രി നിന്നെ ഞാന്‍ പ്രണയിക്കുന്നു."
"പ്രണയം വിലയ്ക്കെടുക്കാന്‍ നടക്കുന്ന പമ്പര വിഡ്ഢി." അവള്‍ കളിയാക്കി.

ഞാനൊന്നും മിണ്ടിയില്ല.
അല്ലെങ്കില്‍ തന്നെ എന്ത് മിണ്ടാന്‍ ?
അവള്‍ പറഞ്ഞത് ശരിയല്ലേ ?
എന്നാണു പ്രണയത്തിനു വേണ്ടിയുള്ള ഈ ദാഹം തുടങ്ങിയത് എന്നറിയില്ല. പ്രണയത്തിനു വേണ്ടി അലയുകയായിരുന്നു. പിന്നീടാണ് ഈ വഴി സ്വീകരിച്ചത്.

സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു.
തെരുവിലെ തിരക്കുകള്‍ക്ക് അപ്പോഴും ഒരു കുറവുമുണ്ടായിരുന്നില്ല.
ചുവന്ന ജാലകങ്ങള്‍ ഇടയ്ക്കിടെ അടഞ്ഞും തെളിഞ്ഞും കിടന്നു.
തെരുവിന്റെ ഒരു കോണില്‍ യാത്രക്കാരെയും പ്രതീക്ഷിച്ചു നില്‍ക്കുന്ന സൈക്കിള്‍ റിക്ഷകള്‍. അതെ, ഉറക്കമില്ലാത്ത ആംസ്റ്റര്ഡാം നഗരം...

തണുപ്പ് അസഹ്യമായപ്പോള്‍ വീണ്ടും മുറിക്കകത്ത് കയറി.
പിന്നെയും ഞങ്ങള്‍ എന്തൊക്കെയോ സംസാരിച്ചു.
എന്തൊക്കെയാണെന്ന് ഒരു ഓര്‍മ്മയും ഇല്ല. എപ്പോഴോ അവളോടൊപ്പം, കിടക്കയിലേക്ക് മറിഞ്ഞത് കൃത്യമായി ഓര്‍ക്കാനാവുന്നുണ്ട്.

അവള്‍ മെല്ലെയാണ് തുടങ്ങിയത്...
പിന്നെയവള്‍ ശാന്തമായൊഴുകുന്ന പുഴപോലെ എന്നിലൂടൊഴുകി.എപ്പോഴൊക്കെയോ പുഴയില്‍ ഓളങ്ങളും ചുഴികളും ഉണ്ടായി. അപ്പോഴെല്ലാം, അനിര്‍വചനീയമായ ഒരനുഭൂതി എന്റെ സിരകളെ ഉണര്‍ത്തിയിരുന്നു.ഒടുവില്‍ തളര്‍ന്നുറങ്ങി.

************************


രാത്രിയുടെ ഏതോ യാമത്തില്‍ എന്തോ ബഹളം കേട്ടാണ് ഞാനുണര്‍ന്നത്‌.
ലൈറ്റിട്ട് നോക്കി. ടാനിയയെ മുറിയിലെങ്ങും കണ്ടില്ല.
ഇവളിതെവിടെ പോയി? പുറത്തെ ബഹളം നേര്‍ത്ത് വന്നു.
എഴുന്നേറ്റു ചെന്ന് അല്പം വെള്ളമെടുത്തു കുടിച്ചു. കമ്പിളി ദേഹത്ത് നിന്നും മാറിയപ്പോള്‍ വല്ലാത്ത തണുപ്പ് തോന്നി. പിന്നെയും ഓരോന്നോലാചിച്ചു കിടന്നു.

പെട്ടെന്ന് വാതില്‍ തള്ളിത്തുറന്നു അപരിചിതയായ ഒരു യുവതി അകത്തു കയറിവരികയും വാതില്‍ അടച്ചു കുറ്റിയിടുകയും ചെയ്തു. ചാടി എണീക്കുവാന്‍ തുടങ്ങിയ എന്നെ, ചുണ്ടുകളില്‍ വിരല്‍ വച്ച് മിണ്ടരുത് എന്നാംഗ്യം കാണിച്ചശേഷം, ലൈറ്റണച്ചു അവള്‍ എന്നോടൊപ്പം വന്നു കിടന്നു.

"ഒരു ചെറിയ പ്രശ്നമുണ്ട്" അവളുടെ ശബ്ദത്തിലെ പതര്‍ച്ച എന്നിലേക്കും ബാധിച്ചു.
"എന്ത് പറ്റി? ടാനിയ എവിടെ" എന്റെ ശബ്ദം തൊണ്ടയില്‍ കുരുങ്ങിയത് പോലെ.
"അതൊക്കെ പറയാം. ഞാന്‍ ഇവാ. ആരെങ്കിലും ചോദിച്ചാല്‍ നീ എന്റെ കസ്റ്റമര്‍ ‍ ആണെന്നെ പറയാവൂ.."
"ആര് ചോദിക്കാന്‍..?"
"ആരെങ്കിലും"
പറഞ്ഞു തീരും മുന്‍പേ പുറത്തു നിന്നാരോ വാതിലില്‍ ശക്തിയായി മുട്ടി. ഭയത്തിന്റെ നെരിപ്പോട് എന്നില്‍ പുകഞ്ഞു തുടങ്ങി.

ഉറക്കച്ചടവ് മുഖത്ത് വരുത്തിത്തീര്‍ത്ത് ഇവാ മെല്ലെ വാതില്‍ തുറന്നു. പൊടുന്നനെ ഇവാ പിന്നോട്ട് മാറുന്നതും അവളുടെ മുഖം വിളറി വെളുക്കുന്നതും ഞാന്‍ കണ്ടു. അതികായന്മാരായ രണ്ടു കറുത്ത മനുഷ്യര്‍ മുറിയില്‍ പ്രവേശിച്ചു ചുറ്റും കണ്ണോടിച്ചു നോക്കി. നല്ല ഉയരവും അതിനൊത്ത ശരീരവുമുള്ള അവരിലൊരാളുടെ തല മുണ്ഡനം ചെയ്തിരുന്നു. രണ്ടാമന്റെ ഇടത്തെ ചെവിയില്‍ ഒരു കമ്മല്‍ ഞാത്തിയിട്ടിരുന്നു. അവരുടെ തുറിച്ചുള്ള നോട്ടം എന്നില്‍ പതിച്ചപ്പോള്‍ ഇവാ പതറിയ ശബ്ദത്തില്‍ പറഞ്ഞു.
"എന്റെ കസ്റ്റമര്‍ ആണ്."
എന്റെ നാഡിമിടിപ്പ് ദ്രുതഗതിയിലാവുകയും വല്ലാത്തൊരു കെണിയിലാണ് അകപ്പെട്ടത് എന്നൊരു തോന്നല്‍ എന്നെ പിടികൂടുകയും ചെയ്തു. ഇവിടേയ്ക്ക് വരാന്‍ തോന്നിയ ആ നിമിഷത്തെ ഞാന്‍ മനസ്സില്‍ പഴിച്ചു.

ഇരയെ കിട്ടാത്ത നിരാശയോടെ നിലത്തമര്‍ത്തിച്ചവിട്ടി അവര്‍ തിരിച്ചു പോയപ്പോള്‍ ഞാന്‍ ദൈവത്തോട് നന്ദി പറഞ്ഞു. വാതില്‍ അടച്ചു വന്നു ഇവാ എന്റരികില്‍ കിടന്നു. എന്താണ് നടന്നതെന്നോ ഇനിയെന്താണ് നടക്കാന്‍ പോകുന്നതെന്നോ ഒന്നും എനിക്ക് മനസ്സിലായില്ല.
"അവരാരാ? ടാനിയ എവിടെ?"
"ആ ചാണതലയന്‍ ഒരു കുറ്റവാളിയും ഇതിന്റെ നടത്തിപ്പ് കാരിലൊരാളുമാണ്. പരമ ദുഷ്ടന്‍. അവനെ മൃഗമെന്നാണ് വിളിക്കേണ്ടത്." അവളുടെ സ്വരത്തില്‍ അമര്‍ഷവും വിദ്വേ ഷവുമെല്ലാം നുരഞ്ഞു പൊന്തി.

"എന്നിട്ട് അവള്‍ എവിടെ? "
"പാവം ടാനിയ.." ഒന്ന് നിര്‍ത്തി ഇവ തുടര്‍ന്നു.
"ആ സ്ത്രീയുടെ ആര്‍ത്തിയാണ് എല്ലാറ്റിനും കാരണം. ഇന്നലെ വൈകിട്ട് ആ ചാണതലയന് വേണ്ടി കാത്തിരിക്കണമെന്ന് ടാനിയയോടു അയാള്‍ ചട്ടം കെട്ടിയിരുന്നതാണ്. പക്ഷെ, വരാമെന്ന് പറഞ്ഞ സമയമേറെക്കഴിഞ്ഞിട്ടും അയാളെ കാണാതായപ്പോഴാണ് നിങ്ങളുടെ വരവ്. ആ സ്ത്രീ നിര്‍ബന്ധിച്ചു നിന്റെ കൂടെ കിടക്കാന്‍ അവളെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു. പക്ഷെ, അപ്രതീക്ഷിതമായി അയാള്‍ പാതിരാത്രിക്ക്‌ കയറി വന്നു. ഇന്ന് അവള്‍ ശരിക്കും അനുഭവിക്കേണ്ടി വരും..പാവം"

അവളുടെ
അവളുടെ ഈ അവസ്ഥക്ക് ഞാനും ഒരു കാരണക്കാരനായല്ലോ എന്നോര്‍ത്ത് എനിക്ക് സങ്കടവും അതിലേറെ ഭയവും തോന്നി .



"അവരെന്തിനാ വന്നത് " ഞാന്‍ തിരക്കി .
"അവളുടെ കൂടെ കിടന്നവനെ കടിച്ചു കീറാന്‍ . നീ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത് . അല്ല , അവള്‍ നിന്നെ രക്ഷിക്കുകയായിരുന്നു .
എനിക്ക് തോന്നുന്നു അവള്‍ക്കു നിന്നെ ഒരുപാട് ഇഷ്ട്ടപ്പെട്ടുവെന്നു " എന്റെ നെഞ്ചത്തെ രോമങ്ങള്‍ക്കിടയിലൂടെ വിരലോടിച്ചു കൊണ്ട് ഇവാ പറഞ്ഞു .
"ടാനിയ പറഞ്ഞിട്ടാണോ നീയിങ്ങോട്ടു വന്നത് ? "
"അതെ .."
മനസ്സാകെ കലുഷിതമായിരിക്കുന്നു . ഒരിടത്ത് ആ ചാണത്തലയന് ഇനിയും വരുമോയെന്ന ഭയം . മറുവശത്ത് ടാനിയയെക്കുറിച്ചുള്ള ചിന്തകള്‍ . അവളെ അവന്‍ ഉപദ്രവിച്ചിട്ടുണ്ടാകുമോ ? അവള്‍ക്കു എന്നോട് ദേക്ഷ്യം വല്ലതും തോന്നിക്കാണുമോ ?

നെഞ്ചത്ത് നിന്നും ഇവായുടെ കയ്യെടുത്ത് മാറ്റി , തിരിഞ്ഞു കിടന്നു ഞാന്‍ ഉറങ്ങാന്‍ ശ്രമിച്ചു . എപ്പോഴോ ഉറങ്ങി .

***********************

രാവിലെ എഴുന്നേറ്റപ്പോള്‍ ഇവാ ഒരു ബെഡ് കോഫിയുമായി അരികില്‍ വന്നു .
" ടാനിയ എവിടെ ? "
"അകത്തുണ്ട് "
"അവളോടൊന്നിങ്ങോട്ടു വരാന്‍ പറയൂ "
ഇവാ ഒന്നും മിണ്ടിയില്ല . വെറുതെ എന്നെ നോക്കി ഇരിക്കുക മാത്രം ചെയ്തു . ഞാന്‍ കാപ്പി കുടിക്കാന്‍ തയ്യാറായില്ല .
തണുത്തു കഴിഞ്ഞപ്പോള്‍ അവള്‍ തന്നെ അതെടുത്ത് തിരികെ കൊണ്ടുപോയി .

ടാനിയക്ക്‌ എന്ത് പറ്റി ?
എന്താണ് ഇവാ ഒന്നും മിണ്ടാത്തത് ?
ഭയനാകമായ ഒരു മൂകത മരണത്തിന്റെ ഗന്ധവുമായി എന്നെ പുണരുന്നതുപോലെ .
ദൈവമേ , ഇനി അവള്‍ക്കെന്തെങ്കിലും സംഭവിച്ചു കാണുമോ ?
എന്തിനും മടിക്കാത്ത പിശാചുക്കള്‍.

അല്പസമയം കഴിഞ്ഞപ്പോള്‍ എന്റെ മനസ്സിന് ആശ്വാസം പകര്‍ന്നു കൊണ്ട് ടാനിയ കടന്നു വന്നു. പക്ഷെ, പെട്ടന്ന് തന്നെ അവളൊരു സങ്കടമായി മാറി.
അവളുടെ മുഖം പ്രകാശം നഷ്ട്ടപ്പെട്ട്, വാടിക്കരിഞ്ഞ ഒരു പൂവ് പോലെ കാണപ്പെട്ടു. കവിളുകള്‍ വീങ്ങിയിരുന്നു. നീണ്ട മനോഹരമായ മുടി പകുതിക്ക് വെച്ച് വികൃതമായി മുറിച്ചിട്ടിരിക്കുന്നു.

എന്നെക്കണ്ട് പുഞ്ചിരിക്കാന്‍ അവള്‍ വിഫലമായ ഒരു ശ്രമം നടത്തി. അവളെ ആശ്ലേഷിച്ച്, അവളുടെ മുറിഞ്ഞ മുടിയിഴകളില് തഴുകിക്കൊണ്ട് ഞാനവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
"പ്രിയപ്പെട്ടവളെ എന്നോട് ക്ഷമിക്കൂ..."
അവളുടെ നെഞ്ചത്ത് ചതഞ്ഞു കിടന്ന മുറിവുകളില്‍ തൊട്ടപ്പോള്‍ അവള്‍ വേദനകൊണ്ട് പുളഞ്ഞു. എങ്കിലും ഒരിറ്റു കണ്ണുനീര്‍ പോലും ആ കണ്ണുകളില്‍ നിന്നും വന്നില്ല.
"നിനക്കൊന്നു കരയുകയെങ്കിലും ചെയ്തു കൂടെ ടാനിയാ ?"
"പാടില്ല, കരഞ്ഞാല്‍ ഞാന്‍ തോല്‍ക്കും. തോല്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല"
എന്താണ് പറയേണ്ടത് എന്നറിയാതെ ഞാന്‍ കുഴഞ്ഞു.
തലേ രാത്രിയില്‍ അവള്‍ പറഞ്ഞ പോലെ, അര്‍ത്ഥമില്ലാത്ത, ഉത്തരമില്ലാത്ത, ഒരു ചോദ്യമാണ് അവളുടെ ജീവിതം എന്ന് എനിക്ക് തോന്നി.

ഇന്നെന്റെ കൂടെ ഷോപ്പിങ്ങിനു വരാമെന്നും, ഒരുമിച്ചു 'സാന്‍സ് ഷാന്‍സേ'യില്‍ കാറ്റാടിയന്ത്രങ്ങള് കാണാന്‍ പോകാമെന്നും ഇന്ത്യക്കാരിയായ അവളുടെ ഏതാനും പെണ്സുഹൃത്തുക്കളെ പരിചയപ്പെടുത്തി തരാമെന്നും അവള്‍ ഏറ്റിരുന്നതാണ്. പക്ഷേ...അപ്പോഴാണ്‌ ജാക്കറ്റിനുള്ളില് ഇരിക്കുന്ന ക്യാമറയുടെ കാര്യം ഓര്‍മ്മ വന്നത്.

"ഞാന്‍ നിന്റെയൊരു ഫോട്ടോ എടുത്തോട്ടേ ടാനിയ ?"
"ഈ കോലത്തിലോ? എന്നെ ഓര്‍മ്മിക്കാന്‍ നിനക്കൊരു ഫോട്ടോയുടെ ആവശ്യമുണ്ടോ പാരീസിലെ വിരുന്നുകാരാ? എനിക്കറിയാം കഴിഞ്ഞ രാത്രി നിനക്കൊരിക്കലും മറക്കാന്‍ ആകില്ലെന്ന്.."
ഞാനൊന്നും മിണ്ടിയില്ല.

"പാരീസിലേക്ക്‌ നീ എന്ന് തിരികെ പോകും ? "
"ഇന്ന് വൈകിട്ട്" നീ പോരുന്നോ എന്ന് വെറുതെയെങ്കിലും ചോദിക്കണമെന്ന് തോന്നി. പക്ഷെ ചോദിച്ചില്ല.
"ഇനിയെന്നാണ് നമ്മള്‍ കാണുക? " പോകാനിറങ്ങിയപ്പോള്‍ അവള്‍ ചോദിച്ചു.
"അറിയില്ല" ഞാന്‍ പറഞ്ഞു.
"ഞാനിവിടെ, ഇതുപോലൊക്കെ തന്നെ ഉണ്ടാകും...എന്നും"

അവളുടെ കവിളില്‍ എന്റെ കവിളുരുമ്മി യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഉള്ളിലൊരു വല്ലാത്ത നീറ്റല്‍ കുടിയേറിപ്പാര്ത്തിരുന്നു.
ഞാന്‍ എന്റെ ഹോട്ടലിനെ ലക്ഷ്യമാക്കി നടന്നു.
തിരക്കൊഴിഞ്ഞ ചുവന്ന തെരുവ് അപ്പോള്‍ ശാന്തമായിരുന്നു.
ജീവിതത്തിലെ ഏറ്റവും മനോഹരവും നാടകീയവുമായ ഒരു രാത്രിക്ക് സാക്ഷ്യം വഹിച്ച തെരുവിനോട് വിട പറയുമ്പോള്‍ ഉള്ളില്‍ ടാനിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ..

"ഞാന്‍ ഇനിയും വരും ടാനിയാ, വരാതിരിക്കാന്‍ എനിക്കാവില്ല "
ആ നിമിഷത്തില്‍, ഏതോ ഒരോര്‍മ്മയില്‍ എന്റെ കണ്ണുകളില്‍ നിന്നും ഒലിച്ചിറങ്ങിയ രണ്ടു തുള്ളി കണ്ണ് നീരിനു, ടാനിയയോടുള്ള ഒരു ദിവസത്തെ വിലക്കെടുത്ത പ്രണയത്തിന്റെ കഥ പറയുവാനുണ്ടായിരുന്നു....

72 comments:

  1. വ്യത്യസ്തമായ കഥ,
    നന്നായിട്ടുണ്ട്

    ReplyDelete
  2. നന്നായി...പലപ്പോഴും പദ്മരാജനെ വല്ലാതെ ഓര്‍മ്മിപ്പിച്ചു. ടാനിയായും ലോലയും.....

    ReplyDelete
  3. നല്ല കഥ. മനോഹരമായി അവതരിപ്പിച്ചു. വായനകഴിയുമ്പോൾ ടാനിയ ഒരു നൊമ്പരാമായി, ഉള്ളീൽ അവശേഷിക്കുന്നു.കൂടെ... എവിടെയൊക്കെയോ ജീവിതം തള്ളിനീക്കുന്ന കുറെ ടാനിയമാരുടെ ഓർമ്മയും...

    ReplyDelete
  4. നല്ല കഥ ....ആമ്സടര്‍ ഡാമില്‍ ചിലവിട്ട ഓര്‍മ്മകള്‍ ഉണര്‍ത്തി.....സസ്നേഹം

    ReplyDelete
  5. അവതരണം ഗംഭീരം...

    ReplyDelete
  6. ചില ചോദ്യങ്ങള്‍ക്ക് അര്‍ത്ഥമില്ല, ചിലതിനാവട്ടെ ഉത്തരങ്ങളും..
    യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ പ്രണയം അര്‍ഹിക്കുന്നെണ്ടെങ്കില്‍ അത് നിങ്ങളെ തിരഞ്ഞ് വരിക തന്നെ ചെയ്യും. പ്രതിരോധിക്കാന്‍ പോലും സാവകാശം കിട്ടാതെ നിങ്ങളതില്‍ ആഴ്ന്നു പോകുകയും ചെയ്യും.

    കഥ നന്നായി.ആശംസകള്‍.

    ReplyDelete
  7. വ്യത്യസ്തം ......

    മനോഹരം ......

    ആശംസകള്‍ ........

    ReplyDelete
  8. മഹേഷ്‌ , അത്ഭുതപ്പെടുത്തി ഈ കഥ. മനോഹരം ശക്തം. ഞാന്‍ പലപ്പോഴും മഹേഷിനെ വിമര്‍ശിച്ചിട്ടുണ്ട്. അതെല്ലാം ഈ കഥയോടെ പൊലിഞ്ഞു പോയി.


    തുടര്‍ന്നും ശക്തമായി എഴുതുക. ആശംസകള്‍

    ReplyDelete
  9. എല്ലാം ഒരേ കഥകൾ!..
    വേശ്യകൾ! ഒന്നു മാറി ചിന്തിക്കൂ..

    ReplyDelete
  10. മഹേഷ് ഭായ്...
    തകര്‍ത്തു...ഭായിയുടെ പോസ്റ്റുകളില്‍ വെച്ച് എനിക്കേറ്റവും ഇഷ്ടമായ പോസ്റ്റ്.
    അന്നു പാരീസില്‍ നിന്നും നേരെ അങ്ങോട്ടാണൊ പോയത്...?അവിടെ നിന്നും തിരിച്ചു വരും വഴിയാണോ എന്നെ എയര്‍പോര്‍ട്ടില്‍ നിന്നും വിളിച്ചത്...?
    നല്ല അവതരണം...നല്ല ഒഴുക്കോടെ വായിച്ചു.ടാനിയ ഒരു നൊമ്പരമായി മനസില്‍ നില്‍ക്കുന്നു...

    ReplyDelete
  11. പ്രിയ സാബു ഭായി,

    താങ്കള്‍ ഈ ബ്ലോഗിലെ ആദ്യ പോസ്റ്റും, ഈ ബ്ലോഗ്‌ സമര്‍പ്പിച്ചിരിക്കുന്ന 'ക്ലാര' എന്ന കഥാപാത്രത്തെയും ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു. അല്ലെങ്കില്‍ ഒരുപക്ഷെ, ക്ലാരയെ താങ്കള്‍ക്കറിയില്ലായിരിക്കാം.
    ഈ ബ്ലോഗിലെ എല്ലാ കഥകളും ക്ലാര എന്ന ഞാനേറ്റവും ആരാധിക്കുന്ന കഥാപാത്രത്തോട് അല്പമെങ്കിലും നീതി പുലര്‍ത്തുന്നവ ആയിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ആയതിനാല്‍ ഈ ഒരു ബ്ലോഗില്‍ എനിക്കും താങ്കള്ക്കും ചുറ്റുമുള്ള സമൂഹത്തിലെ വിവിധ തലങ്ങളില്‍ ജീവിതം ഹോമിക്കുന്ന ക്ലാരമാരുടെ പച്ചയായ പ്രതിബിംബങ്ങള്‍ മാത്രമായിരിക്കും ഉണ്ടാവുക. പല കാരണങ്ങളാല്‍ എല്ലാവായനകാര്‍ക്കും ഈ ഒരു വിഷയം ഉള്‍ക്കൊള്ളാന്‍ ആയെന്നു വരില്ലാതതിനാല്‍ ആണ് ഇതിനു വേണ്ടി മാത്രം ഒരു ബ്ലോഗ്‌ ഞാന്‍ തുടങ്ങിയത്..

    പിന്നെ, താങ്കള്‍ പറഞ്ഞ എല്ലാം ഒരേ കഥകള്‍ എന്ന അഭിപ്രായത്തോട് ഞാന്‍ തീര്‍ത്തും യോജിക്കുന്നില്ല എന്ന് വിനയപൂര്‍വ്വം പറഞ്ഞു കൊള്ളട്ടെ.
    വ്യത്യസ്തതക്കായി, താങ്കള്‍ക്ക് നര്‍മ്മമാണ് ഇഷ്ടമെങ്കില്‍ ദയവു ചെയ്ത് എന്റെ ഇലച്ചാര്‍ത്തുകള്‍ എന്ന ബ്ലോഗും, സീരിയസ് കഥകള്‍ ആണിഷ്ടമെങ്കില്‍ അപാരത എന്ന ബ്ലോഗും സന്ദര്‍ശിക്കൂ..

    വന്നതിനും വായിച്ചതിനും തുറന്ന് അഭിപ്രായം പറഞ്ഞതിനും നൂറു നന്ദി..
    പ്രമേയമൊഴിവാക്കി, ഒരു കഥ എന്ന രീതിയില്‍ ഉള്ള എല്ലാവിധ വിമര്‍ശനങ്ങളും സന്തോഷത്തോടെ സ്വാഗതം ചെയ്ത് കൊള്ളുന്നു..
    നന്ദി, വീണ്ടും വരിക..

    ReplyDelete
  12. കൊള്ളാം.
    എനിക്കും ലോലയെ ഓർമ്മ വന്നു.
    “ചുംബിച്ച ചുടുകൾക്കു വിട തരിക....!”

    ReplyDelete
  13. വൗ..സൂപ്പർ കഥ....

    ReplyDelete
  14. മനുഷ്യന്‍ ഏതു സാഹചര്യത്തില്‍ അകപ്പെടുംപോഴും അവന്റെ സ്ഥായിയായ സ്വഭാവത്തിന് മാറ്റം സംഭവിക്കുന്നില്ല.
    കഥ നല്ല രീതിയില്‍ പറഞ്ഞു.
    ആശംസകള്‍.

    ReplyDelete
  15. നല്ല ഒഴുക്കുള്ള ഭാഷ, അവതരണഭംഗി, സ്വാഭാവികത തോന്നിപ്പിക്കുന്ന ആഖ്യാനരീതി! നന്നായി എഴുതിത്തെളിയട്ടെ എന്നാശംസിക്കുന്നു!

    ReplyDelete
  16. നല്ലത്. നല്ല എഴുത്ത്. നല്ല വായന...

    ReplyDelete
  17. നല്ല കഥ.. ആശംസകള്‍..!!

    ReplyDelete
  18. Nalla kadha. Avatharanavum bhashayumellam mikachath. Thankalude blog vayichappolanu ente blogil kurichitta nirdesangalude vila sharikkum manasilaakunnath! Nalloru vaayananubhavam thannathinu nandi

    ReplyDelete
  19. ചില ചോദ്യങ്ങള്‍ക്ക് അര്‍ത്ഥമില്ല, ചിലതിനാവട്ടെ ഉത്തരങ്ങളും..


    nice........n touching...............

    ReplyDelete
  20. വന്നു, വൈകിയതിനാൽ വീണ്ടും വന്നു വായിക്കാം...

    ReplyDelete
  21. കഥ നന്നായിട്ടുണ്ട്..

    ആശംസകള്‍ :)

    ReplyDelete
  22. ഇതു നന്നായിട്ടുണ്ട് മഹേഷ്,ബാക്കിയുള്ള കഥകള്‍ വായിച്ചു കൊണ്ടിരിക്കുന്നു വീണ്ടും എഴുതുക

    ReplyDelete
  23. വ്യത്യസ്തമായ വരികള്‍. നന്നായി

    ReplyDelete
  24. ആദ്യമായി ആണിവിടെ. തികച്ചും വേറിട്ട അവതരണം. ഒരു പാട് ഇഷ്ടപ്പെട്ടു.

    ReplyDelete
  25. anna...nannayittundu...ithuvare ezhuthiyathil ninnum valare different anithu. Thoovanathumbikalkkum...arappattakettiya gramathinum idakku kidannoru swasam muttal undu...enkilum enikkishtappettu.

    ReplyDelete
  26. വളരെ വ്യത്യസ്തമായ ഒരു കഥ. മനുഷ്യന്റെ ലോല തന്ത്രികളില്‍ ഒരു സംഗീതമായി പ്രണയം കടന്നു വരുന്നു. നൂറിന്റെ നാല് നോട്ടുകള്‍ എടുത്തു കൊടുത്തു എന്നത് നൂറിന്റെ നാല് യൂറോ എടുത്ത് കൊടുത്തു എന്നാക്കുമല്ലോ..

    ReplyDelete
  27. വല്ലാത്ത തണുപ്പ് ശരീരത്തിലേക്ക് അരിച്ചിറങ്ങിയപ്പോള്‍ അവളെ ഞാന്‍ പിന്നില്‍ നിന്നും കെട്ടിപ്പിടിച്ചു, ആ നീണ്ട മുടിയിഴകളില്‍ മുഖമമര്‍ത്തി.
    "നീ എന്താ എന്നെ പ്രണയിക്കുന്ന പോലെ ? " അവള്‍ ചോദിച്ചു.
    "അതേ. ഞാന്‍ നിന്നെ പ്രണയിക്കുകയാണ്."
    "ഇന്നൊരു രാത്രിയിലേക്ക്‌ മാത്രം ??"
    "അതെ. ഈ ഒരു രാത്രി നിന്നെ ഞാന്‍ പ്രണയിക്കുന്നു."
    "പ്രണയം വിലയ്ക്കെടുക്കാന്‍ നടക്കുന്ന പമ്പര വിഡ്ഢി." അവള്‍ കളിയാക്കി.

    ഞാനൊന്നും മിണ്ടിയില്ല.
    അല്ലെങ്കില്‍ തന്നെ എന്ത് മിണ്ടാന്‍ ?
    അവള്‍ പറഞ്ഞത് ശരിയല്ലേ ?......


    പ്രണയത്തിന്റെ ആര്‍ദ്രതയും,നൊമ്പരവും,നഷ്ടപ്പെടലും എല്ലാം നിറഞ്ഞു നില്‍ക്കുന്ന വരികള്‍......

    മനോഹരമായ ഈ വരികള്‍ താങ്കളുടെ അനുവാദത്തോടെ കടമെടുത്ത്‌
    ഈ പ്രണയദിനത്തിനായി ഞാന്‍ സമര്‍പ്പിക്കുന്നു........ (ക്ഷമിക്കുമല്ലോ)
    ആശംസകള്‍.
    ഇനിയും എഴുതുക.
    കാത്തിരിക്കുന്നു .

    ReplyDelete
  28. എന്താ മോനെ കലക്ക് എന്തെ ഇനി എഴുതാത്തത്

    ReplyDelete
  29. വളരെ മനോഹരം... വല്ലാത്തൊരു ഫീല്‍ തരുന്ന വ്യത്യസ്തമായ ഒരു കഥ. ടാനിയ ഒരു നൊമ്പരമായി തന്നെ മനസ്സില്‍ നില്‍ക്കുന്നു... വീണ്ടും വരട്ടെ ഇതുപോലെ അടാറു കഥകള്‍...

    ReplyDelete
  30. വ്യത്യസ്തമായൊരു വായനാനുഭവം.. ആശംസകൾ!

    ReplyDelete
  31. ഞാൻ വായിക്കുന്ന താങ്കളുടെ ആദ്യ കഥ..അതിഗംഭീരമായ സ്വീകരണം..പറയാതെ വയ്യ..കഥയ്ക്കൊപ്പം അങ്ങിനെ ഒഴികും പോലെ...ഞാനും ആശംസിക്കട്ടെ!!!

    ReplyDelete
  32. വ്യത്യസ്തമായ ഒരു കഥ. ഇത്രയും ലോലമായ ചിന്തകളെ
    വാക്കിനാല്‍ വിവരിക്കുക, അതിലൂടെ വായനക്കാരെ മറ്റെതോ ലോകത്തേയ്ക്ക് കൊണ്ടു പോകാന്‍ കഴിയുക, തിര്‍ച്ചയായും മഹേഷ്‌ നല്ലൊരു എഴുത്തുകാരനാണെന്ന് തെളിയിച്ചിരിക്കുന്നു. ഒരുപാട് ഇഷ്ടമായി ഈ കഥ. നല്ലൊരു കഥ സമ്മാനിച്ചതിന്‌ നന്ദി. അഭിനന്ദങ്ങള്‍.

    ReplyDelete
  33. നന്നായിരിക്കുന്നു, ഇഷ്ടപ്പെട്ടു.

    ReplyDelete
  34. വല്ലാത്തൊരു ഫീല്‍ തരുന്ന വ്യത്യസ്തമായ ഒരു കഥ. ടാനിയ ഒരു നൊമ്പരമായി തന്നെ മനസ്സില്‍ നില്‍ക്കുന്നു... വീണ്ടും വരട്ടെ ഇതുപോലെ അടാറു കഥകള്‍...

    ReplyDelete
  35. എത്ര നല്ല നടക്കാത്ത സ്വപ്നം ....

    ReplyDelete
  36. ഒരു പ്രൊഫഷണലിന്റെ കയ്യടക്കം ഉണ്ട് രചനയില്‍.. അവതരണശൈലിയും ഇഷ്ടമായി.. തീം കണ്ടു നെറ്റി ചുളിക്കുന്ന കപട സദാചാരികളോട് പോകാന്‍ പറ.. പിന്നെ ഒരു അഭിപ്രായമുണ്ട്.. സംഭാഷണങ്ങളില്‍ ഇംഗ്ലീഷ്നു പകരം മലയാളം കൊടുത്തല്‍ മതിയായിരുന്നു.. മറ്റൊരിടത്ത് അങ്ങനെ തന്നെയാണ് കൊടുത്തത്.. അത് കൊണ്ട് പറഞ്ഞതാണ്..

    ReplyDelete
  37. വളരേ നാളുകള്‍ക്ക്
    ശേഷമാണ്
    ഒരുകഥ
    വായിച്ചു മുഴുപ്പിച്ചത്
    അപ്രതീക്ഷിതമായി
    കഥ അവസാനിച്ചുപോയി
    ഹൃദയസ്പ്പര്‍ശ്ശിയായിരിക്കുന്നു

    ReplyDelete
  38. നല്ല കഥ കേട്ടോ?
    എന്നാലും ചില അനുകരണ ശൈലി അതായത് ഒരു ലാറ്റിന്‍ എഴുത്തുകാരുടെ ഒരു ശൈലി പിന്തുടരാനുള്ള ഒരു ശ്രമം ഉണ്ട്, അത് പക്ഷെ വിജയകരമായി എന്നുള്ളത് കൊണ്ട് പ്രശംസ അര്‍ഹിക്കുന്നു

    ReplyDelete
  39. മഹേഷേട്ടാ ഇന്ന് മുഴുവനും വായിച്ചു... എനിക്കുമിഷ്ടമായി.. :-)

    ReplyDelete
  40. പ്രിയ മഹേഷേട്ടാ....
    ഞാനിവിടെ എത്താന്‍ അല്പം വൈകി. ഇനി ഏതായാലും ഇവിടെ ചേര്‍ന്നിട്ട് പോകുന്നു.
    വളരെ വ്യത്യസ്തമായ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച കഥ എന്നതിലുപരി വളരെ മികച്ച രചന കൂടി ഈ കൃതിയെ മനോഹരമാക്കുന്നു.
    വായനക്കാരനെ ആമ്സ്റെര്‍ ഡാമിലെ ചുവന്ന തെരുവിലെത്തിച്ച രചനയ്ക്ക് എല്ലാ ആശംസകളും

    ReplyDelete
  41. വ്യത്യസ്തമായ അവതരണം....

    പ്രമേയം അതു തന്നെ... ... വിലക്കു വാങ്ങുന്ന 'പ്രണയം'....

    :)

    ReplyDelete
  42. മനോഹരമായിരിക്കുന്നു . ഞാന്‍ ബ്ലോഗുകളില്‍ വായിച്ചതില്‍ വെച്ചേറ്റവും നല്ല കഥ എന്ന് തന്നെ വിശേഷിപ്പിക്കുന്നു.
    ഒരിക്കല്‍ പോലും മടുപ്പിക്കുന്നില്ല. വളരെ നല്ലൊരു തീം , അതിനെ തന്മയത്വത്തോടെ അവസാനം വരെ എഴുതി മുഴുമിപ്പിച്ചിരിക്കുന്നു. ഒരിക്കല്‍ പോലും വാക്കുകളോ വരികളോ വഴിതെറ്റി സഞ്ചരിച്ചിട്ടില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ് .
    ഒരു രാത്രിയുടെ മാത്രം സ്നേഹം തേടി പോകുന്ന ഒരാളുടെ കഥ ഞാന്‍ മനസ്സിലിട്ടു എഴുതാന്‍ തയ്യാറാക്കുനുണ്ടായിരുന്നു. പക്ഷെ ഇതിന്റെ മുന്നില്‍ , എന്റെ ഭാവന ഒന്നുമല്ല . എഴുതുന്നില്ല എന്ന് തീരുമാനിച്ചു .

    ഇനിയും വാക്കുകള്‍ കൊണ്ട് ജീവിതം വരച്ചു ഞങ്ങളെ വിസ്മയിപ്പിക്കാന്‍ കഴിയട്ടെ . ഞാന്‍ വീണ്ടും വരും .

    ReplyDelete
  43. പ്രമേയപരമായി വ്യത്യസ്ത അവകാശപ്പെടാന്‍ കഴിയില്ല എങ്കിലും മുഖ്യധാര എഴുത്തുകളോട് കിടപിടിക്കുന്ന ആഖ്യാനരീതി ഹൃദ്യമായി തോന്നി. ബ്ലോഗിനെ പിന്തുടരുന്നുണ്ട്. വീണ്ടും വരാം.. :)

    ReplyDelete
  44. രാവിലെ മുതല്‍ ഈ പേജ് ഓപണ്‍ ചെയ്ത് വച്ചിട്ടുണ്ട്. ഒറ്റയിരിപ്പിന് വായിക്കണം എന്ന് ഒരു വാശി. എന്തെങ്കിലും ഏടാകൂടങ്ങള്‍ വന്ന് വായിക്കാന്‍ പറ്റില്ല. ഇപ്പൊ വായിച്ചു, നല്ല ഒഴുക്കോടെ. നല്ല അവതരണം, വെത്യസ്ഥമായ ശൈലി, പിടിച്ചിരുത്തുന്ന വായന. ഇഷ്ടപ്പെട്ടു... നമ്മളിലും, ബ്ലോഗേര്‍സ് ഗ്രൂപ്പിലും ഒക്കെ കാണാറുണ്ട്. ആദ്യമായിട്ടാ ഈ വഴിക്ക്.

    ആശംസകള്‍

    ReplyDelete
  45. ismail chemmad തന്ന ലിങ്ക് വഴി എത്തിയതാ
    ആദ്യമായിട്ടാ ഇവിടെ വരുന്നെ.

    പിടിച്ചിരുത്തി വായിപ്പിക്കുന്ന രചനാ പാടവം. നല്ല ഇഷ്ട്ടായി

    ReplyDelete
  46. Enikkentho kadha vayichu vallathe sankadam vannu...very touching..

    ReplyDelete
  47. മനോഹരം!

    ReplyDelete
  48. നല്ല അവതരണം... നന്നായിട്ടുണ്ട്.. പുതിയവ പ്രതീക്ഷിക്കുന്നു..

    ReplyDelete
  49. nice , really likes

    നിങ്ങളുടെ ബ്ലോഗ്‌ ഈ ഫോറം ഉപയോഗിച്ച് കൂടുതല്‍ ജനപ്രിയമാക്കാന്‍ ശ്രമിക്കൂ
    മലയാളത്തിലെ മികച്ച ബ്ലോഗ്‌ ചര്‍ച്ച ഫോറം
    http://bloggersworld.forumotion.in/

    ReplyDelete
  50. മഹേഷ്‌ ഭായ് ,...കഥ നന്നായിട്ടുണ്ട്,, ,എനിക്ക് വളരെ ഇഷ്ടപ്പെട്ടു,,,,,എല്ലാ ഭാവുകങ്ങളും നേരുന്നു,,,,

    ReplyDelete
  51. നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
    ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. 
    junctionkerala.com ഒന്ന് പോയി നോക്കൂ. 
    ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു

    ReplyDelete
  52. ഏത് പാരീസിലും പ്രണയത്തിന്റെയൊക്കെ കെട്ടടങ്ങളുകൾ ഇങ്ങനെയൊക്കെയാണല്ലോ...അല്ലേ

    ReplyDelete
  53. a touching story with a difference. Excellent narration and style. good and unexpected twist. but there are some loose ends as you think deep into the story, as some aspects/finer details of the crucial incident lacks logic and reasoning....consequently some artificiality creeps in and the story looses its realist elements and genuineness..... but the story is still good.

    ReplyDelete
  54. mahesh bhai.... bhai ude blog l enikkettavum ishtapetta katha.....

    ReplyDelete
  55. nalla kadha ....
    hai...njan... puthiya alla.... pradeep .kusumbu parayanvendi vannatha
    edyke enne onnu nokkane...
    venamengil onnu nulliko....
    nishkriyan

    ReplyDelete
  56. ഡിയര്‍.. .....

    അടുത്തിടെ ബ്ലോഗില്‍ വായിച്ച നല്ല കഥകളില്‍ ഒന്ന്. വളരെ നന്നായി അവതരിപ്പിച്ചു. എഴുതി കുളമാക്കുവാന്‍ സന്ദര്‍ഭം ധാരാളം ഉണ്ടായിരുന്നു എങ്കിലും നിങ്ങള്‍ അത് ചെയ്തില്ല.

    അഭിനന്ദനങ്ങള്‍

    ReplyDelete
  57. Simply beautiful...DON from Bangalore

    ReplyDelete
  58. ഒരു പാട് കേട്ട പ്രമേയമാണെങ്കിലും അവതരണ ഭംഗി എനിക്ക് വല്ലാതെ ഇഷ്ട്ടമായി. മനോഹരം. അഭിനന്ദനങള്‍.

    ReplyDelete
  59. എഴുതു എഴുതു എഴുതു !!! ഇനിയും മഹത്തായ ശ്രിഷ്ടികള്‍ ഉണ്ടാവട്ടെ

    ReplyDelete
  60. വളരെ നന്നായിട്ടുണ്ട് മഹേഷ്‌

    ReplyDelete
  61. nannayttundu suhurthe...eniyum ezhuthanam

    ReplyDelete
  62. മഹേഷ്‌,

    അഭിനന്ദനങ്ങള്‍, നരേഷന്‍ മോഡില്‍ ഈ കഥ പറയുമ്പോള്‍ ഉണ്ടാകാവുന്ന കാടുകയറ്റ്ങ്ങള്‍ ഒന്നും വരാതെ മികച്ച കയ്യടക്കത്തോടെ എഴുതി. ഇടയിലെ കാവ്യാത്മകമായ ചില വരികളും. ആദ്യ വരവാണ്. തുടര്‍ന്ന് വരാതിരിക്കാനാകില്ലല്ലോ

    ReplyDelete
  63. വരാന്‍ വൈകി ..ഇഷ്ടായി

    ReplyDelete
  64. എഴുത്തുകാരെ എനിക്കിഷ്ടമല്ല. സ്വയം മാന്യനെന്നു വരുത്തിതീര്‍ക്കുകയും മറ്റുള്ളവരെയെല്ലാം അപരാധികളായി ചിത്രീകരിക്കുകയും ചെയ്യുന്നവരെല്ലേ നിങ്ങള്‍ എഴുത്തുകാര്‍? ജീവിതത്തിലെ സൂചി മുന കൊണ്ടേറ്റ ചെറിയൊരു മുറിവിനെപ്പോലും തൂമ്പ കൊണ്ടുള്ള മുറിവാക്കി കഥയെഴുതി, അങ്ങനെ സഹാതാപം പിടിച്ചു പറ്റി ആരാധകരെ സൃഷ്ടിക്കുന്നവരല്ലേ നിങ്ങള്‍....................................................... !!!!

    ReplyDelete
  65. ഈ ശൈലി ഇഷ്ട്ടായി ...... ഒരു ജേർണൽ പോലെ മനോഹരം

    ReplyDelete